മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകർന്നു നൽകിയ മാതൃകാപുരുഷ നായിരുന്നു അദ്ദേഹം. ദൈവത്തെ നന്മയുടെ പര്യായമായി ദർശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോക ത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീർ അനുസ്‌മരണദിനങ്ങളിൽ ശാർക്കര പ്പറമ്പിൽ തടിച്ചുകൂടുന്ന ആയിരങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരുംതന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹി ച്ചിട്ടില്ല; ആരാധിച്ചിട്ടുമില്ല.